ഷൊർണൂർ: കൊച്ചിൻപാലം മുതൽ കുളപ്പുള്ളിവരെയുള്ള പാത നവീകരിക്കുന്ന പ്രവൃത്തി പുതിയ കരാറുകാരൻ ഏറ്റെടുത്തു. കൊച്ചിൻപാലംമുതൽ പൊതുവാൾ ജംഗ്ഷൻവരെയുള്ള 1.400 കിലോമീറ്റർ റോഡ് ഓഗസ്റ്റ് 31നകം റബറൈസ് ചെയ്ത് നവീകരിക്കുമെന്നു പൊതുമരാമത്ത് വിഭാഗം നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ പഴയ കരാറുകാരൻ പ്രവൃത്തികൾ പാതിവഴിയിൽ അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. ഇതോടെ റോഡ് നിർമാണം നിലച്ചു. റോഡ് കുണ്ടുംകുഴിയും നിറഞ്ഞ പാതാള ഗർത്തങ്ങൾ രൂപപ്പെട്ടു.

തുടർന്ന് പൊതുവാൾ ജംഗ്ഷൻമുതൽ കുളപ്പുള്ളിവരെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കാൻ കരാറുകാരനു നിർദേശവും നൽകി.

അല്ലാത്തപക്ഷം കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നു പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചിരുന്നു.

ഒറ്റപ്പാലം താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേഴ്സ് അസോസിയേഷൻ നൽകിയ പരാതിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണിക്കാര്യം ബന്ധപ്പെട്ടവർ നൽകിയത്. കുഴിനിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ.

റോഡുനിർമാണം പൂർത്തിയാകാത്തതിനാൽ മഴപെയ്താൽ പാതയിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് പലപ്പോഴും. ഒന്നാംഘട്ടം പൂർത്തിയായ ഭാഗങ്ങൾ ഉൾപ്പെടെ റോഡിന്‍റെ പല ഭാഗങ്ങളും തകർന്നിരിക്കുകയാണിപ്പോൾ. ഇതോടുകൂടിയാണ് പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ കണ്ടെത്തിയത്.