ഒറ്റപ്പാലം: റെയിൽവേയുടെ സുരക്ഷാമതിൽ നിർമാണത്തോടെ ഒറ്റപ്പെടുമെന്ന വെള്ളിയോട്, ചോറോട്ടൂർ നിവാസികളുടെ ആശങ്കക്ക് പരിഹാരം കാണാൻ റെയിൽവേ വിദഗ്ധസംഘം പ്രദേശങ്ങളിൽ സന്ദർശനം നടത്തും.

റെയിൽവേ ലൈനിനോടു ചേർന്ന് താമസിക്കുന്ന കുടുംബങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.

റെയിൽവേ ലൈനിന് അപ്പുറമുള്ള കുടുംബങ്ങളുടെ വഴി അടയുമെന്ന ആശങ്കയ്ക്കിടെ ഡിവിഷനൽ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആശങ്ക വേണ്ടെന്നും റെയിൽവേയുടെ എൻജിനീയർമാർ സ്ഥലത്തു പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നുമെന്നും അധികൃതർ ഉറപ്പുനൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് റെയിൽവേയുടെ ഇടപെടൽ.

നിലവിലെ പ്ലാൻ അനുസരിച്ചു റെയിൽവേയുടെ സുരക്ഷാ വേലി നിർമിക്കപ്പെട്ടാൽ മറുവശത്തേക്കുള്ള കാൽനടയാത്ര പോലും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ്. നിലവിൽ റോഡ് അവസാനിക്കുന്ന ഭാഗത്തു നിന്നു കാൽനടക്കാർ ട്രാക്ക് കുറുകെകടന്നും വാഹനങ്ങൾ റെയിൽവേയുടെ കലുങ്കുകക്ക് അടിയിലൂടെയുമാണു മറുഭാഗത്ത് എത്തുന്നത്.