വടക്കഞ്ചേരി: കനത്ത മഴയെതുടർന്ന് വണ്ടാഴി പുല്ലംമ്പാടം പാടശേഖരം വെള്ളത്തിൽ മുങ്ങി. ഏക്കർ കണക്കിന് സ്ഥലത്തെ ഞാറ്റടികൾ വെള്ളത്തിനടിയിലായി. ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ടിൽ ഞാറ്റടികളെല്ലാം ചീഞ്ഞുനശിച്ചു.

തോടിന്‍റെ ബണ്ട് കോൺക്രീറ്റ് ചെയ്തതോടെ വെള്ളം ഒഴുകിപ്പോകാനാകാത്ത സ്ഥിതിയുണ്ടായെന്നാണു കർഷകർ പറയുന്നത്. പലഭാഗത്തുനിന്നും കൂടുതൽ വെള്ളം പാടശേഖരത്തിലെത്തിയതും വെള്ളക്കെട്ടു രൂക്ഷമാക്കി.

ഒന്നാംവിളകൃഷി സാധ്യമല്ലാത്ത സ്ഥിതിയാണിപ്പോൾ. പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണു കർഷകരുടെ ആവശ്യം.