നെന്മാറ: കരിമ്പാറ പൂഞ്ചേരിയിൽ കാട്ടാനയിറങ്ങി തെങ്ങിൻതോട്ടത്തിൽ വ്യാപകനാശം വരുത്തി. മരുതഞ്ചേരി കുന്നുപറമ്പ് വീട്ടിൽ ഷാജഹാന്‍റെ പൂഞ്ചേരിയിലുള്ള കൃഷിയിടത്തിൽ അഞ്ചുതെങ്ങുകൾ നശിപ്പിച്ചു.

ഫലവൃക്ഷങ്ങൾ, കമുകിൻതൈകൾ, കമ്പിവേലി എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ഏകദേശം 35000 രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ പത്തുമാസത്തിനിടെ ഈ കൃഷിയിടത്തിൽ അഞ്ചാം തവണയാണ് കാട്ടാനകൾ കൂട്ടമായും ഒറ്റയായും തെങ്ങുകൾ നശിപ്പിക്കുന്നത്. ഇതുവരെ 35 തെങ്ങുകൾ ഈ കർഷകന്‍റെ മാത്രം മേഖലയിൽ നശിപ്പിച്ചിട്ടുണ്ട്.

കൽച്ചാടി, ചള്ള മേഖലയിലെ അഞ്ചോളം കർഷകരുടെ കൃഷിയിടങ്ങൾ കടന്നാണ് കാട്ടാന ഈ കൃഷിയിടത്തിൽ എത്തിയത്.

സമീപ കർഷകരായ കെ. ചെന്താമരാക്ഷൻ, വീപ്പനാടൻ ജോർജ് എന്നിവരുടെ കൃഷിയിടങ്ങളിലും കാട്ടാന നടന്നും ഫലവൃക്ഷങ്ങൾ ഒടിച്ചുംതിന്നും നശിപ്പിച്ചിട്ടുണ്ട്. നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്്ഷനു കീഴിലുള്ള കൽച്ചാടി വനമേഖലയിൽനിന്നാണ് രണ്ടുകിലോമീറ്ററോളം അകലെയുള്ള ഷാജഹാന്‍റെ കൃഷിയിടത്തിൽ കാട്ടാനയെത്തിയത്.