വണ്ടിത്താവളം: മയിൽക്കൂട്ടം വീട്ടുമുറ്റത്തെത്തി പച്ചക്കറികൃഷി തിന്നു നശിപ്പിക്കുന്നു. മുന്പ് ആളുകളെ കണ്ടാൽ ഓടിമറയുന്ന മയിലുകൾ നിലവിൽ വീടുകളുടെ മേൽക്കൂരകളിലും മറ്റും കയറി വളർത്തുമൃഗങ്ങളെപ്പോലയാണ് പെരുമാറുന്നത്.

കാലവർഷം ആരംഭിച്ചതിനാൽ വീടുകളിൽ പച്ചമുളക്, വെണ്ട, തക്കാളി, ചോളം, വഴുതിന ഉൾപ്പെടെ പച്ചക്കറി കൃഷികൾ സജീവമാണ്. ഇവയെല്ലാം പുലർച്ചെ സമയങ്ങളിലെത്തി തിന്നുതീർക്കുകയാണ് മയിലുകൾ. ദേശീയപക്ഷിയായ മയിലിനെ ഓടിച്ചാൽ നിയമപ്രശ്നങ്ങൾ ഉണ്ടാവുമെന്ന ഭയത്തിൽ ജനം മൗനംപാലിക്കുകയാണ്. വീട്ടുകാർ സമീപമെത്തിയാലും മയിലുകൾ തിരിച്ചു പോവാറില്ല. പറന്നെത്തുന്നതിനാൽ തടയാനും മറ്റു മാർഗങ്ങളില്ലാത്തതിനാൽ പ്രഭാതസമയങ്ങളിൽ വളർത്തുകോഴികളെ പോലയാണ് വീടുകളുടെ മുറ്റത്ത് മയിലുകൾ വിഹരിക്കുന്നത്.