കോഴിക്കോട്: മുനമ്പത്തെ ഭൂമി സംബന്ധിച്ച കേസ് വിചാരണ നടത്തുന്നതിന് അടുത്ത മാസം 17ലേക്കു കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ മാറ്റിവച്ചു. പുതിയ ജഡ്ജി മിനിമോള്‍ ആണ് കേസ് ഇന്നലെ പരിഗണിച്ചത്. അതേസമയം, വഖഫ് ബോര്‍ഡ് ഉത്തരവിനെതിരേ മുനമ്പം നിവാസികളായ നാലു പേര്‍ ഇന്നലെ ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഫാറൂഖ് കോളജ് വില്പന നടത്തിയ ഭൂമി വഖഫായി പ്രഖ്യാപിച്ച ഉത്തരവും ഇത് വഖഫ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ നടപടിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുനമ്പം നിവാസികളായ എം.കെ. വേണു, കെ.എ. ജോളി, വാട്‌സണ്‍, രാജു എന്നിവര്‍ പുതിയ ഹര്‍ജി നല്‍കിയത്.

നേരത്തേ ട്രൈബ്യൂണലില്‍ ഫാറൂഖ് കോളജിന്‍റെ കേസില്‍ മുനമ്പം നിവാസികള്‍ കക്ഷിചേര്‍ന്നിരുന്നതല്ലാതെ ഫാറൂഖ് കോളജിനെപോലെ മുനമ്പത്തുകാര്‍ നേരിട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നത് ഇതാദ്യമാണ്. അഡ്വ .പി.എസ്. മുരളി മുഖേനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി സമര്‍പ്പിക്കാന്‍ കാലതമാസം വന്നതിന്‍റെ കാരണം കേസ് 17നു പരിഗണിക്കുമ്പോള്‍ നല്‍കണം.


പുതിയ ആക്ട് പ്രകാരം വിവരമറിഞ്ഞ് രണ്ടു വര്‍ഷത്തിനകം ഹര്‍ജി ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍, 485 ദിവസം കഴിഞ്ഞാണ് ഇന്നലെ മുനമ്പം നിവാസികള്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന്‍റെ കാരണമാണ് ട്രൈബ്യൂണലില്‍ അറിയിക്കേണ്ടത്.

മുനമ്പം ഭൂസംരക്ഷണ സമിതി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് ഇടപെടാതിരുന്നതെന്നാണു പുതിയ ഹര്‍ജിക്കാര്‍ പറയുന്നത്. കാലതാമസം മാപ്പാക്കണമെന്നു ഹര്‍ജിയില്‍ പറയുന്നു.