വണ്ടൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു മുകളിൽ ആൽമരം പൊട്ടിവീണ് യാത്രക്കാരിൽ ഒരാൾക്കു ഗുരുതര പരിക്കേറ്റു. വഴിക്കടവ് -തൃശൂർ റൂട്ടിലോടുന്ന ഡ്രൈവ് വണ്‍ ബസിനു മുകളിലേക്കാണ് ആൽമരം പൊട്ടിവീണത്.

വണ്ടൂർ പുളിയക്കോട് അങ്ങാടിക്ക് സമീപം ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് അപകടമുണ്ടായത്. ആൽമരം പൊട്ടിവീഴുന്നത് കണ്ട ഡ്രൈവർ ബസ് വേഗത്തിൽ മുന്നോട്ടെടുത്തതിനാൽ വൻ ദുരന്തമൊഴിവായി. ബസിന്‍റെ മുൻഭാഗത്ത് സ്ത്രീകളടക്കമുള്ള യാത്രക്കാരുണ്ടായിരുന്നു.

പിറകുവശത്തായി സൈഡ് സീറ്റിലിരുന്ന 18 വയസുകാരനായ വിദ്യാർഥിക്കാണ് ഗുരുതര പരിക്കേറ്റത്. ആൽമരം വലിയ ശബ്ദത്തോടെ ബസിന്‍റെ പിറകുവശത്തേക്കാണ് പതിച്ചത്. കൊന്പ് വീണതിനെ തുടർന്ന് വിദ്യാർഥി ബസിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാർ ഓടിയെത്തി പരിക്കേറ്റവരെ പുറത്തെത്തെത്തിച്ചു. വിദ്യാർഥിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


  ആറോളം പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. നിലന്പൂരിൽ നിന്ന് ഫയർഫോഴ്സും പോലീസും ട്രോമാകെയർ പ്രവർത്തകരും ചേർന്നാണ് മരക്കൊന്പ് വെട്ടിമാറ്റി ഗതാഗത തടസം ഒഴിവാക്കിയത്. അഗ്നിരക്ഷാസേനയും വണ്ടൂർ ട്രോമാ കെയർ പ്രവർത്തകരും പോലീസും ചേർന്നാണ് വിദ്യാർഥിയെ പുറത്തെടുത്തത്.