തിരുവനന്തപുരം: ഐഎച്ച്ആർഡി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള ശിപാർശ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പരിഗണനയ്ക്കു വിടാൻ മന്ത്രിസഭാ തീരുമാനം.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനമായ ഐഎച്ച്ആർഡിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ൽ നിന്നും 60 ആക്കി ഉയർത്തുന്നതിനുള്ള ഫയലാണ് മന്ത്രിസഭ അംഗീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പരിഗണനയ്ക്കു വിട്ടത്.

ഐഎച്ച്ആർഡിയിലെ പെൻഷൻ പ്രായം ഉയർത്താനുള്ള ശിപാർശയിൽ നിലന്പൂർ മണ്ഡലം ഉൾക്കൊള്ളുന്ന മലപ്പുറത്തെ ജീവനക്കാരും ഉപയോക്താക്കളാകുന്ന സാഹചര്യത്തിലാണ് ഇത് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പരിഗണനയ്ക്കു വിട്ടത്.


മലപ്പുറത്ത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവിടവുമായി ബന്ധപ്പെട്ട മന്ത്രിസഭയിലെ അജൻഡകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടിയുമായി ബന്ധമുള്ള ചിലരെ പരിഗണിക്കാൻ ഐഎച്ച്ആർഡി പെൻഷൻ പ്രായം ഉയർത്തുന്നത് പരിഗണിച്ചത്.

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി ലഭിച്ചാൽ പെൻഷൻ പ്രായം ഉയർത്തി ഉത്തരവിറക്കും. മറ്റു ജില്ലകളിലെ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നത് അടക്കമുള്ള ഫയലുകൾ ഇന്നലെ മന്ത്രിസഭ പരിഗണിച്ചിരുന്നു.