നിലന്പൂർ: കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് വ്യാപാരി മരിച്ചു. കുണ്ടുതോട് ചട്ടിപ്പാറയിലെ പനനിലത്ത് അഷ്റഫ് (കോയക്കുട്ടി- 59) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് പൊങ്ങല്ലൂർ അങ്ങാടിക്കു സമീപത്താണ് അപകടം. മുരുക്കുംകുറ്റിയിലെ കടയിലേക്ക് മന്പാടുനിന്ന് പച്ചക്കറികളുമായി മടങ്ങുന്പോൾ കാട്ടുപന്നി ഓട്ടോയിലിടിച്ച് മറിയുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഗുരുതര പരിക്കേറ്റ അഷ്റഫിനെ എടവണ്ണ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് രണ്ടരയോടെ മരിച്ചു.


കാട്ടുപന്നിയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വനം വകുപ്പിന് പരാതി നൽകി. കുണ്ടുതോട് - മന്പാട് പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാട്ടുകാർക്ക് പരിക്കേൽക്കുന്നത് പതിവാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് കുണ്ടുതോട് സുന്നി ജുമാ മസ്ജിദിൽ കബറടക്കും. ഭാര്യ: ശരീഫ (അരീക്കോട്). മക്കൾ: സഹദ്, ശിഫ, സഫ്‌ല, സഹ്വ. മരുമക്കൾ: മുജീബ് റഹ്മാൻ എരഞ്ഞിമങ്ങാട് (മുണ്ടേരിവിത്ത് കൃഷി ഫാം), റഹൂഫ് കുനിയിൽ (ഖത്തർ), നസീം (ചെന്പക്കുത്ത്).