കാലടി: കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ടുമല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്നു പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്‌ക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കാലടി മരോട്ടിച്ചോട് ഭാഗത്തുവച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു. ബംഗളൂരുവിൽനിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസിറങ്ങിയ ബിന്ദുവിനെ മയക്കുമരുന്ന് സ്കൂട്ടറിൽ കൊണ്ടുപോകവേയാണ് അന്വേഷണസംഘം പിടികൂടിയത്.


ചേലാമറ്റത്തുള്ള ഷെഫീഖും ബിന്ദുവും ഒരുമിച്ചാണ് ബംഗളൂരുവിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങി ഷെഫീഖ് തന്നെ ഏൽപ്പിച്ചു ബസിൽ കയറ്റിവിട്ടുവെന്നും ചോദ്യംചെയ്യലിൽ ബിന്ദു പറഞ്ഞു. ‌

ഷെഫീഖ് മറ്റൊരു ബസിൽ ബംഗളൂരുവിൽനിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് തുടർന്നു നടന്ന അന്വേഷണത്തിൽ വിവരം ലഭിച്ചതനുസരിച്ച് അന്വേഷണസംഘം ഇയാളെയും പിടികൂടുകയായിരുന്നു.

ബംഗളൂരുവിൽനിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വില്പന നടത്തിവരികയായിരുന്നു. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഷെഫീഖിന്‍റെ പേരിൽ കഞ്ചാവ് കേസുകൾ ഉണ്ട്.