തിരുവനന്തപുരം: മിൽമ ഉത്പന്നങ്ങളുടെ വിപണി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും "മിൽമ കൗ മിൽക്ക്’ ഒരു ലിറ്റർ ബോട്ടിൽ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ വിപണിയിലിറക്കി.

മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിലിന്‍റെ ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി.


പാലിന്‍റെ തനതുഗുണമേന്മയും സ്വാഭാവിക തനിമയും നിലനിർത്തുന്ന പ്രോട്ടീൻ സന്പുഷ്ടമായ പാൽ ഒരു ലിറ്റർ ബോട്ടിലിന് 70 രൂപയാണ് വില. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാണ് വില്പന.