വെട്ടുകാട് പള്ളിക്കു സമീപം നഗരസഭയുടെ പാര്‍ക്ക് തകര്‍ന്നു
1570385
Thursday, June 26, 2025 6:15 AM IST
നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്
വലിയതുറ: വെട്ടുകാട് മാദ്രേ ദേ ദേവൂസ് പള്ളിക്കു പടിഞ്ഞാറു വശത്ത് തിരുവനന്തപുരം നഗരസഭയുടെ നിര്‍മാണത്തിലിരുന്ന പാര്‍ക്ക് ഉദ്ഘാടനത്തിനു മുമ്പു രണ്ടായി പിളര്‍ന്ന സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്ഥീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്.
കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ വെട്ടുകാട് പള്ളിയിലും പരിസരത്തും യാതൊരു ദീർഘവീക്ഷണവുമില്ലാതെയാണ് 46 ലക്ഷം രൂപ ചെലവിൽ നിർമാണ പ്രവൃത്തികൾ നടത്തിയത്. കൃത്യമായ പ്ലാനിംഗില്ലാതെ നടത്തിയ നിർമാണമാണ് തകർന്നിരിക്കുന്നത്. പാര്‍ക്ക് തകരാനുള്ള കാരണം ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്ഥീകരിക്കണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
12 എംഎം മുതല്‍ എട്ട് എംഎം വരെ കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് പണി നടത്തിയിരിക്കുന്നത്. പണി നടക്കുമ്പോള്‍ ജനപ്രതിനിധി തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും പരാതിയുയരുന്നു. പാര്‍ക്ക് രണ്ടായി പിളര്ന്നതിനുസമീപം സ്ഥാപിച്ചിട്ടുളള രണ്ട് ഹൈമാസ്റ്റ് ലൈറ്റ് ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ഹൈമാസ്റ്റ് ലൈറ്റ് നീക്കം ചെയ്യാതെ വന്നാല്‍ സമീപത്തായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കു മുകളില്‍ പതിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.
പാര്‍ക്കിന്റെ പണി തുടങ്ങിയ അന്നുമുതല്‍ ഇന്നുവരെ നഗരസഭയില്നിന്നോ ടൂറിസം വകുപ്പില്‍നിന്നോ ഒരു ഉദ്യോഗസ്ഥരും ഇവിടെ എത്തിയിരുന്നില്ല. നിര്‍മാണത്തിലിരിക്കുന്ന പാര്‍ക്കിന്റെ ജോലി നോക്കാന്‍ പള്ളിക്കമ്മിറ്റിയിലെ രണ്ടുപേരെയാണ് ഏല്‍പ്പിച്ചിരുന്നതെന്നും ആക്ഷേപമുയരുന്നു.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നിട്ടും മേയ് മാസം മധ്യേ പണി ആരംഭിക്കുകയായിരുന്നു. ഇത്തരത്തില്‍ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുകയും ലക്ഷങ്ങളുടെ നഷ്ടം വരുത്തുകയും വളരെ പ്രാധാന്യമേറിയ തീര്‍ഥാടന കേന്ദ്രത്തിന്റെ മുന്നിലുള്ള സ്ഥലത്ത് സാങ്കേതിക വിജ്ഞാനം ഇല്ലാതെ പാര്‍ക്ക് നിര്‍മാണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊളളണമെന്നും സ്റ്റെല്ലസ് ആവശ്യപ്പെട്ടു.