കാട്ടാക്കട: പോക്സോ കേസിലെ പ്രതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളനാട് മുണ്ടേല കൊല്ലംകുഴി പുത്തൻവീട്ടിൽ അരുണിനെയാണ് (21) അറസ്റ്റ് ചെയ്തത്. ഇയാളെ കാട്ടാക്കട കോടതി ജാമ്യത്തിൽ വിട്ടയച്ചു.

പൂവച്ചൽ ആലമുക്ക് പാറപ്പൊറ്റ ഷാജഹാൻ മൻസിലിൽ ഷാജഹാനെയാണ് (48) മൂന്നുപേർ ചേർന്നു തട്ടിപ്പിനിരയാക്കിയത്. തിങ്കളാഴ്ച രാത്രി ഒന്പതോടെ പണം വാങ്ങാനെത്തിയ ഇവരെ നാട്ടുകാർ പിടികൂടി കാട്ടാക്കട പൊലീസിൽ ഏല്പിക്കുകയായിരുന്നു.'അച്ചൂസ് ഗോൾസ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പെൺകുട്ടിയായി നടിച്ച്, ഷാജഹാനുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതികൾ പണം തട്ടിയത്.

അരുണിനാണ് പലതവണകളായി ഗൂഗിൾ പേ വഴി ഷാജഹാൻ പണം അയച്ചത്. പ്രതികൾ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പണം നൽകാൻ ഷാജഹാൻ മടിച്ചതോടെ ഇയാളുടെ ഭാര്യയെ ഫോൺ വിളിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ഷാജഹാൻ തന്‍റെ സഹോദരിയെ പീഡിപ്പിച്ചെന്ന് അരുൺ ആരോപിക്കുകയും ഭീഷണിപ്പെടുത്തുകയും പരിഹാരമായി 60,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.

തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ പ്രതികളെ തന്ത്രപൂർവം ആലമുക്കിലേക്ക് വിളിച്ചുവരുത്തി പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നു കാട്ടാക്കട പോലീസ് അറിയിച്ചു.