തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

പരാതിക്കാരിയെ തട്ടിക്കൊണ്ടു പോയി എന്നു പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നു പോലീസ് റിപ്പോർട്ട് നൽകി. പോലീസ് റിപ്പോർട്ടിനെ അനുകൂലിക്കുന്ന തരത്തിലായിരുന്നു പ്രതിഭാഗത്തിന്‍റെ വാദവും. ഫലത്തിൽ കൃഷണകുമാറിന് അനുകൂലമായ റിപ്പോർട്ടാണ് പോലീസ് നൽകിയിരിക്കുന്നത്.

ഇതിനിടയിൽ ജീവനക്കാരായ വിനീത അടക്കമുള്ളവർ പ്രതികളായ കേസിൽ ഇരുവരുടെയും ജാമ്യാപേക്ഷയിൽ ഇന്നലെ ഉത്തരവു പറയാൻ തീരുമാനിച്ചിരുന്നെങ്കിലും പോലീസ് റിപ്പോർട്ടിൽ വ്യക്തതക്കുറവുണ്ടെന്നു ചൂണ്ടിക്കാട്ടി വീണ്ടും വാദം കേൾക്കാനായി കേസ് ഇന്നത്തേക്കു മാറ്റി.

തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജികൾ പരിഗണിക്കുന്നത്. ജീവനക്കാർക്കെതിരെ കൃഷ്ണകുമാറും കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജീവനക്കാരും പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.