നേമം: നേമം സഹകരണ ബാങ്കിന്‍റെ തട്ടിപ്പുകളെക്കുറിച്ചു സഹകരണ വകുപ്പ് നടത്തിയ വകുപ്പുതല അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം പുറത്തായി. മുന്‍ സെക്രട്ടറിമാരുടെ ഭാര്യയുടെയും മക്കളുടെയും പേരില്‍ നിരവധി ലോണുകള്‍ എഴുതി എടുത്തു.
മുന്‍ സെക്രട്ടറി ബാലചന്ദ്രന്‍ നായരുടെ ഭാര്യ പി.കെ. ശ്രീകലയുടെയും മറ്റൊരു സെക്രട്ടറി എ.ആര്‍. രാജേന്ദ്രന്‍റെ ഭാര്യ ശ്രീജകുമാരിയുടെയും മക്കളുടെയും മരുമകന്‍റെയും പേരില്‍ ലക്ഷങ്ങള്‍ വായ്പ എടുത്ത് ബാങ്കിനെ പ്രതിസന്ധിയിലാക്കി.

ഈ ബാങ്കില്‍നിന്നും സ്വന്തക്കാര്‍ക്കും, പാര്‍ട്ടിക്കാര്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും കാര്‍ഷിക ലോണുകള്‍ നാലുശതമാനം മാത്രം പലിശയ്ക്കു നല്‍കി. ഒരാള്‍ക്ക് പത്തു ലക്ഷം രൂപ നാലു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പയായി നല്‍കി.

ബാങ്കില്‍നിന്നും 10 ലക്ഷം നാലുശതമാനം പലിശയ്ക്കു കാര്‍ഷിക വായ്പ എടുത്തിട്ട് ആ 10 ലക്ഷം ലോണ്‍ എടുത്ത അതേ ദിവസം ഈ ബാങ്കില്‍ അയാളുടെ പേരില്‍ തന്നെ ഈ ബാങ്കില്‍ 9.5 ശതമാനം പലിശക്ക് ഡിപ്പോസിറ്റ് ചെയ്യുകയും മാസം തോറും 9500 രൂപ കൈപ്പറ്റിയതായും രേഖകളില്‍ പറയുന്നു. ഭരണ സമിതി തെരഞ്ഞെടുപ്പ് പോലും സുതാര്യമായി അല്ല നടത്തിയിട്ടുള്ളതെന്നു രേഖകളില്‍ വ്യക്തമായി പറയുന്നു.

പ്രസിഡന്‍റ് വി. പ്രഭാകരന്‍ നായരെ ചട്ടവിരുദ്ധമായി തെരഞ്ഞെടുത്തു. 2018-നുശേഷം പൊതുയോഗം ചേര്‍ന്നിട്ടില്ല. ലോണ്‍ എടുക്കുന്നവരില്‍നിന്നും അവരെ കബളിപ്പിച്ചു ലക്ഷങ്ങള്‍ എഴുതി എടുത്തുവെന്നു തുടങ്ങിയ ഗുരുതരമായ തട്ടിപ്പുകളാണ് പുറത്തായത്.

പലിശ ഇനത്തിലും വായ്പ നല്‍കിയ ഇനത്തിലും കോടികണക്കിനു രൂപയാണ് ബാങ്കിനു കിട്ടുനുള്ളതെന്നു റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. തട്ടിപ്പിലുള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റുചെയ്യണമെന്നു നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കണ്‍വീനര്‍ കൈമനം സുരേഷും ആവശ്യപ്പെട്ടു.