പാലോട്: അനധികൃതമായി തേക്കിൻ തടികൾ കടത്താൻ ശ്രമിച്ച ലോറി പിടിച്ചെടുത്തു. പാലോട് റേഞ്ചിന്‍റെ പരിധിയിൽ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് വ്യാജപാസ് ഉപയോഗിച്ച് തടി കടത്താൻ ശ്രമിച്ച വണ്ടി പിടിച്ചെടുത്തത്. തടി കടത്താൻ ശ്രമിച്ച കെ എൽ 59 ഇ 1904 നമ്പർ ലോറിയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ രാജേഷിനെയും തടികളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

മുണ്ടക്കയത്തുനിന്നു വെള്ളറടയിലേക്കു തടികൾ കൊണ്ടുപോകാൻ എരുമേലി റേഞ്ചിൽനിന്നും നൽകിയ പാസ് ഉപയോഗിച്ചാണ് പത്തനംതിട്ടയിൽനിന്നും നാഗർകോവിലേക്ക് തേക്കിൻ തടികൾ കടത്താൻ ശ്രമിച്ചത്. ഹൈറേഞ്ച് മേഖലകളിൽനിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ച് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നും തമിഴ്നാട്ടിലേക്കു തടികൾ കടത്തുന്ന സംഘമാണു പിടിയിലായത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് അമ്പതോളം സംഘങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. വാഹനം, തടികൾ എന്നിവയിൽ തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്നു പാലോട് റെയിഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ അറിയിച്ചു. എസ്എഫ്ഒ വിനീത, ബിഎഫ്ഒ മാരായ അഭിമന്യു, രാജേഷ്, ഡ്രൈവർ വിനോദ് എന്നിവരുടെ സംഘമാണ് വാഹനം പിടികൂടിയത് പിടികൂടിയത്.