വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ എഫ്-35 ബി ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും. എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്കാകും അമേരിക്കന്‍ നിര്‍മിത എഫ്-35 മാറ്റുക.

യുകെയില്‍നിന്നും വിദഗ്ധ സംഘം വിമാനത്തിന്‍റെ അറ്റകുറ്റപ്പണിക്കായി എത്തിയാലുടന്‍ വിമാനം ഹാംഗറിലേക്കു മാറ്റുമെന്നു ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ വക്താവ് ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തി. ഇന്ത്യയുടെ എല്ലാവിധ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയെന്നുമായിരുന്നു പ്രതികരണം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബിക്ക് ഹാങ്ങര്‍ സ്ഥലം നല്‍കാമെന്ന എയര്‍ ഇന്ത്യയുടെ വാഗ്ധാനം ബ്രിട്ടീഷ് റോയല്‍ നേവി തുടക്കത്തില്‍ നിരസിച്ചിരുന്നു. വിമാനം ഇപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തുതന്നെ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു അവരുടെ ആവശ്യം.

അത്യാധുനിക സൈനിക വിമാനമായ എഫ്-35 ബി മറ്റൊരു രാജ്യത്തിനന്‍റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേയ്ക്കു മാറ്റേണ്ടതില്ല എന്നാണ് നേരത്തെ ബ്രീട്ടീഷ് സംഘം എടുത്ത തീരുമാനം. എഫ്-35 ന്‍റെ നിര്‍മാണ രഹസ്യങ്ങള്‍ ചോര്‍ന്നു പോകരുതെന്ന മുന്‍കരുതലാകാം ബ്രിട്ടീഷ് അധികൃതര്‍ ഇത്തരമൊരു തീരുമാനം കൈകൊളളാന്‍ കാരണമെന്നാണു സൂചന.

വിമാനത്താവളത്തിലെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്‍റെ സുരക്ഷാവലയത്തിലാണ് എഫ്-35 വിമാനം ഇപ്പോഴുള്ളത്.