മെഡിക്കല്‍കോളജ്: പ്ലസ്ടു വിദ്യാര്‍ഥിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടായിക്കോണം ശാസ്തവട്ടം കുന്നത്തുവിളവീട്ടില്‍ സുരേഷ്-സുമ ദമ്പതികളുടെ മകന്‍ സൂരജ് (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് 1.30നായിരുന്നു സംഭവം.

സൂരജ് കൂട്ടുകാര്‍ക്കൊപ്പം ചെമ്പഴന്തിയിലെ ആനന്ദേശ്വരം ഇടത്തറ ഭദ്രകാളി ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ചേങ്കോട്ടുകോണം തുണ്ടത്തില്‍ മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയെ സുഹൃത്തുക്കള്‍ വന്നുവിളിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവമറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് സ്കൂബ ടീം അംഗങ്ങളായ സന്തോഷ്, വിജിന്‍, പ്രദോഷ്, രാകേഷ്, അരവിന്ദ്, സജാദ് എന്നിവര്‍ ചേര്‍ന്ന് 20 അടിയോളം ആഴത്തില്‍ നിന്നാണ് സൂരജിനെ പുറത്തെടുത്തത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയിൽ. സഹോദരി: സുചിത്ര.