എടക്കര: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരത്തിൽ നേട്ടവുമായി വഴിക്കടവ് ഗ്രാമപഞ്ചായത്ത്. മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് വഴിക്കടവ് ഗ്രാമപഞ്ചായത്ത് മികവ് കാട്ടിയത്.

ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ് സ്കോർ, ഹെൽത്ത് ഗ്രാന്‍റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിനായി വഴിക്കടവിനെ തെരഞ്ഞെടുത്തത്.

കൂടാതെ പ്രതിരോധ കുത്തിവയ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശിക ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ, ആധുനിക മരുന്നുകൾ, ആയുർവേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടു.

അഞ്ച് ലക്ഷം രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരമായി ലഭിക്കുക. ചാലിയാർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും പോത്തുകൽ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.