കൊല്ലം: സംസ്ഥാന സർക്കാരിന്‍റെ ബാഡ്ജ് ഓഫ് എക്‌സലൻസ് പുരസ്കാരത്തിനു ജില്ലയിൽനിന്നും അഞ്ച് ഉദ്യോഗസ്ഥർ അർഹരായി.

കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്‍റ് ആന്‍റ് ആന്‍റിനർകോട്ടിക് സ്പെഷൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്.ഷിജു, എക്സൈസ് ഇൻസ്‌പെക്ടർ സി.പി.ദിലീപ്, പ്രിവന്‍റീവ് ഓഫീസർ ജെ.ആർ. പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്. അജിത്, എം. ആർ.അനീഷ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മികച്ച ലഹരി വിരുദ്ധപ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകിയത്.

കഴിഞ്ഞ വർഷം സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മേജർ മയക്കുമരുന്നുകേസുകൾ കണ്ടെടുത്തത് കൊല്ലം സ്പെഷൽ സ്‌ക്വാഡ് ആണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 250 കിലോയിലധികം കഞ്ചാവും അര കിലോയിലധികം എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് ഗുളികകൾ, ഹെറോയിൻ എന്നിവയും കണ്ടെടുത്ത് ജില്ലയിലെ നിരവധി മയക്കുമരുന്ന് മൊത്ത വില്പനക്കാർക്ക് എതിരെ കേസെടുത്തിരുന്നു.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. നൗഷാദ്, അസി. എക്സൈസ് കമ്മീഷണർ ആർ. മനോജ്‌ എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷൽ സ്‌ക്വാഡ് ടീം ഇത്രയധികം കേസുകൾ കണ്ടെടുത്തത്.