പത്തനംതിട്ട: ജില്ലാ നിയമ സേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പത്തനംതിട്ട കോടതി സമുച്ചയത്തില്‍ നടന്ന അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 6332 കേസുകള്‍ തീര്‍പ്പാക്കി.

വിവിധ കേസുകളില്‍ നഷ്ടപരിഹാരമയും പിഴയിനത്തിലുമായി 10.25 കോടി രൂപ ഈടാക്കി. പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, ആര്‍ടിഒ, ബിഎസ്എന്‍എല്‍, സിവില്‍ വ്യവസായങ്ങൾ, കുടുംബ തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് തീര്‍പ്പാക്കിയത്.

ജില്ലാ സേവന അഥോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാര്‍, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ ജി. പി. ജയകുമാർ, ജില്ലാ സേവന അഥോറിറ്റി സെക്രട്ടറി സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ അരുണ്‍ ബെച്ചു എന്നിവര്‍ നേതൃത്വം നല്‍കി.