പത്തനംതിട്ട: മലയാലപ്പുഴ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണമാല കവര്‍ന്ന നാടോടി സംഘത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

അട്ടക്കുളങ്ങര സബ് ജയിലില്‍ കഴിഞ്ഞുവരുന്ന തമിഴ്‌നാട് തിരുവല്ലൂര്‍ പൊളിവാക്കം വൈഷ്ണവി നഗര്‍ രതി(40) യെയാണ് കോടതി ഉത്തരവ് പ്രകാരം, മലയാലപ്പുഴ എസ്ഐ വി. എസ്. കിരണ്‍ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

തുടര്‍ന്ന്, കസ്റ്റഡിയില്‍ വാങ്ങി മലയാലപ്പുഴയിലെത്തിച്ച് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ തിരികെ ഹാജരാക്കി. കേസില്‍ ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് വെള്ളാച്ചി പള്ളിവാസല്‍ കോട്ടൂര്‍ സ്വദേശി ജൂലി (53), തമിഴ്‌നാട് രാജപാളയം ജക്കമ്മാള്‍(42) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ഒന്നിന് ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനു സമീപം പത്തനംതിട്ട തോന്ന്യാമല പട്ടം കിഴക്കേക്കര വീട്ടില്‍ സുധാ ശശിയുടെ മൂന്നു ഗ്രാം താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്‍റെ മാലയാണ് സംഘം അപഹരിച്ചത്.