പുല്ലാട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി. നായരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് മന്ത്രി സജി ചെറിയാൻ.

കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. ഡിഎൻഎ ഫലം ലഭിച്ചാലുടൻ രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ രതീഷ് ജി. നായരും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദിൽ തങ്ങുകയാണ്.