അടൂർ: പള്ളിക്കൽ പഞ്ചായത്തിൽ കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മലമേക്കര, ശാന്തൻ നിവാസിൽ ശ്രീശാന്തന്‍റെ പൂർണ വളർച്ചയെത്തിയ പോത്താണ് കിണറ്റിൽ വീണത്. പുലർച്ചെ അഞ്ചോടെ തൊഴുത്തിനു സമീപത്തെ 25 അടിയോളം ആഴമുള്ള കിണറ്റിൽ വീഴുകയായിരുന്നു.

അടൂർ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചതിനേ തുടർന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജയ്സൺ പി. ജോണിന്‍റെ നേതൃത്വത്തിൽ സേന റോപ്പും ബെൽറ്റും ഉപയോഗിച്ച് നാട്ടുകാരുമായി ചേർന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും കിണറിന്‍റെ വിസ്തൃതി കുറവും പോത്തിന്‍റെ വലിപ്പവും കാരണം പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ക്രെയിനിന്‍റെ സഹായത്തോടെ സേന കരയിൽ എത്തിച്ചു.