പത്തനംതിട്ട: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ കയറണമെങ്കിൽ ചങ്ങാടം വേണം. മുന്പിലൂടെയുള്ള ദേശീയപാതയിൽ നിന്നും വനിതാ പോലീസ് സ്റ്റേഷനിലേക്കും തൊട്ടടുത്ത കൺട്രോൾ റൂമിലേക്കും കയറുന്ന വഴിയിലാണ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞത്.

കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ എത്തുന്ന സ്ഥലംകൂടിയാണ് വനിതാ പോലീസ് സ്റ്റേഷൻ. വയോധികരുൾപ്പെടെയുള്ള ആവലാതിക്കാരും നിത്യേന ഇവിടേക്കെത്താറുണ്ട്. വെള്ളക്കെട്ടിലൂടെ നീന്തി മാത്രമേ ഇവർക്കൊക്കെ സ്റ്റേഷനിലേക്ക് കയറാനാകൂ. വനിതാ പോലീസ് സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള പോലീസുകാർ വാഹനത്തിൽ മാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്.

കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി നിലം നികത്തിയെടുത്ത സ്ഥലമായതിനാല്‍ വെള്ളക്കെട്ടുണ്ടായതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഓഫിസിലേക്ക് കയറുന്നതിനായി സിമിന്‍റ് കട്ടയിട്ട് പാത നിർമിച്ചു. എന്നാല്‍ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു നീങ്ങാനാകാത്ത സ്ഥിതിയുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാന മന്ദിരത്തിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന വനിതാ പോലീസ് സ്റ്റേഷനിലെ ദുരവസ്ഥ ആരും കണ്ടതായി നടിക്കുന്നുമില്ല. 2022 മാര്‍ച്ച് ആറിന് മുഖ്യമന്ത്രി തറക്കല്ലിട്ട് 2025 മാര്‍ച്ച് ഒന്നിന് തുറന്നു കൊടുത്തതാണ് കെട്ടിടങ്ങൾ. പ്രധാനപ്പെട്ട ഓഫീസുകളിലേക്കുള്ള പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമാണം ഏറ്റെടുത്തവരും ശ്രദ്ധിച്ചിരുന്നില്ല.