കോന്നി: വനം ഡിവിഷനിൽ നടുവത്തുമൂഴി, കാട്ടാത്തി, മേടപ്പാറ വനഭാഗങ്ങളിൽ മിഷൻ വിത്തൂറ്റ് പരിപാടിയുടെ ഭാഗമായി വിത്തിനങ്ങൾ നിഷേപിച്ചു. വനത്തോടു ചേർന്ന പ്രദേശങ്ങളിൽ വന സംരക്ഷണ സമിതി പ്രവർത്തകർ ശേഖരിച്ച അമ്പഴം, മലമ്പുന്ന, കാട്ടുമാങ്ങ തുടങ്ങിയ വിത്തുകളാണ് നിക്ഷേപിച്ചത്.

വന്യ ജീവി സംഘർഷം കുറയ്ക്കുന്നതിനും വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നത് തടയുന്നതിനുമായി വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് മിഷൻ വിത്തൂറ്റ്. ഫുഡ്‌ ഫോഡർ മിഷൻ പദ്ധതിയുടെ ഭാഗമായി വനത്തിനുള്ളിൽ കുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവയിലെ ചെളികൾ നീക്കം ചെയ്‌തും പുതിയവ നിർമിച്ചും ജലലഭ്യത ഉറപ്പാക്കുന്നുണ്ട്.

വനത്തിനുള്ളിലെ തുറസായ സ്ഥലങ്ങളിലും പുല്ലുമേടുകളിലും വയലുകളിലും ഭക്ഷ്യയോഗ്യമായ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു സംരക്ഷിച്ചു ഭക്ഷ്യലഭ്യതയും ഉറപ്പ് വരുത്തും.

നടുവത്തുമൂഴി റേഞ്ച് ഓഫീസർ അരുൺ, ഗ്രാമ പഞ്ചായത്ത്‌ അംഗം വി. കെ. രഘു, കരിപ്പാൻതോട് സ്റ്റേഷൻ ഉദ്യോഗസ്ഥർ, കൊക്കത്തോട് ജിഎച്ച്എസ്എസ് വിദ്യാർഥികൾ, കാട്ടാത്തി വിഎസ്എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.