മാവേലിക്കര: പാക്കിസ്ഥാന്‍റെ പ്രകോപനങ്ങളെ സധൈര്യം നേരിട്ട് തക്കതായ മറുപടി നല്കിയ ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ഒരു സംശയവും വേണ്ടെന്നും നിസാരമായി ഇന്ത്യയെ കാണാന്‍ കഴിയില്ലെന്ന് ഇന്ന് ലോകരാഷ്‌ട്രങ്ങള്‍ മനസിലാക്കിയിരിക്കുന്നുവെന്നും മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്.

സ്വാഭിമാന്‍ സംരക്ഷണസമിതി മാവേലിക്കരയില്‍ നടത്തിയ ത്രിവര്‍ണ സ്വാഭിമാന ആഘോഷ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ മഹാരാജ്യത്തെ വെട്ടിമുറിച്ചു. പിന്നീട് നാം നിരവധി യുദ്ധങ്ങള്‍ നേരിടേണ്ടിവന്നു.

കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഒരമ്മയുടെ മക്കളാണ്. എല്ലാ ഇന്ത്യക്കാരും അഭിമാനത്തോടുകൂടി ഇരിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

2018-ല്‍ കാശ്മീരില്‍ പാക് വെടിവയ്പില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ സാം ഏബ്രഹാമിന്‍റെ അമ്മ സാറാമ്മ ഏബ്രഹാം, യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ത്രിവര്‍ണ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്തു. സാം ഏബ്രഹാമിന്‍റെ ഭാര്യ അനു, മകന്‍ എന്നിവരും പങ്കെടുത്തു.

മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്‍റെ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു.

സ്വാഭിമാന്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പ്രവീണ്‍ ഇറവങ്കര, ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്‍റ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്‍റുമാരായ എന്‍. ഹരി, കെ. സോമന്‍, സെക്രട്ടറി ബി. കൃഷ്ണകുമാര്‍, മുന്‍ ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാര്‍, അഡ്വ. കെ.കെ. അനൂപ്, കൃഷ്ണകുമാര്‍ രാംദാസ്, പി.ബി. അഭിലാഷ്, പാലമുറ്റത്ത് വിജയകുമാര്‍, അഡ്വ. അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.