കടുത്തുരുത്തി പള്ളിയിലെ പുറത്തുനമസ്കാരം
Tuesday, January 31, 2023 11:24 PM IST
കോട്ടയം: ചരിത്രപ്രസിദ്ധവും പുരാതനവുമായ ദേവാലയമാണ് കടുത്തുരുത്തി സെന്‍റ് മേരീസ് വലിയപള്ളി. ക്നാനായ സമുദായത്തിന്‍റെ തലപ്പള്ളിയായി ഇത് അറിയപ്പെടുന്നു. മാർ ഏബ്രഹാം മെത്രാപ്പോലീത്തയാണ് ഇപ്പോൾ കാണുന്ന പള്ളി കൂദാശ നടത്തിയത്.
ഇവിടെവച്ചാണ് ആദ്യ തദ്ദേശീയ മെത്രാനായ പറമ്പിൽ ചാണ്ടിയുടെ മെത്രാഭിഷേകം നടന്നത്.
കടുത്തുരുത്തി പള്ളിയിലെ മൂന്നു നോമ്പാചരണത്തിനു വളരെ പഴക്കമുണ്ട്. മൂന്നു നോമ്പിൽ കത്തോലിക്കാ അകത്തോലിക്കാ ഭേദമില്ലാതെ തെക്കുനിന്നും വടക്കുനിന്നും ക്നാനായ സമുദായാംഗങ്ങൾ കടുത്തുരുത്തിയിൽ എത്തുന്ന പതിവുണ്ടായിരുന്നു. മൂന്നു നോമ്പാചരണത്തിന്‍റെ ഭാഗമായി കടുത്തുരുത്തി പള്ളിയിൽ മാത്രം നടത്തുന്ന ഒരു പ്രത്യേക പ്രാർത്ഥനയാണ് പുറത്തു നമസ്കാരം.
വൈദികരും വിശ്വാസികളും പള്ളിയുടെ മുറ്റത്തെ കരിങ്കൽ കുരിശിന് അഭിമുഖമായിനിന്നാണ് ഈ പ്രാർത്ഥന നടത്തുന്നത്. ഈ നമസ്കാരം പള്ളിക്കു പുറത്തു നടത്തുവാനുള്ള കാരണം ജനബാഹുല്യം മൂലമായിരിക്കണമെന്നു റവ. ഡോ. മാത്യു കൊച്ചാദംപള്ളി അഭിപ്രായപ്പെടുന്നു. കൽക്കുരിശിലേക്ക് തിരിഞ്ഞ് സുറിയാനി ക്രമപ്രകാരം ഭക്തിനിർഭരമായ രീതിയിൽ ഗീതങ്ങൾ ആലപിക്കുന്നു. ദൈവകരുണ യാചിക്കുന്നതും
അനുതാപമുളവാക്കുന്നതുമാണ് ഗീതങ്ങൾ. പല പ്രാവശ്യം മുട്ടുകുത്തി കുനിഞ്ഞു നെറ്റി തറയിൽ മുട്ടിച്ചു അഗാധാചാരം നടത്തി കരുണയ്ക്കായി പ്രാർത്ഥിക്കുന്നു.
കടത്തുരുത്തി പള്ളിയിലെ മൂന്നു നോമ്പാചരണം വഴി സമുദായാംഗങ്ങൾ തമ്മിൽ പരസ്പരം അറിയുന്നതിനും പരിചയപ്പെടുന്നതിനും ഉപകാരപ്പെട്ടിരുന്നു . സാമൂഹികാഭിവൃത്തിക്കും സമുദായനിലനില്പിനും അതു വളരെ സഹായിച്ചിട്ടുള്ളതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.