ബജറ്റിൽ പൂഞ്ഞാറിനു മികച്ച പരിഗണന കിട്ടിയെന്ന് എംഎൽഎ
Friday, February 3, 2023 10:53 PM IST
പൂഞ്ഞാർ: ബജറ്റിൽ പൂഞ്ഞാർ മണ്ഡലത്തിനു കാര്യമായ പരിഗണന കിട്ടിയിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. എരുമേലിയെ ഒരു ടൗൺഷിപ്പ് ആക്കി മാറ്റാൻ 10 കോടി രൂപ അനുവദിച്ചു.
മുണ്ടക്കയം-കൂട്ടിക്കൽ-ഇളംകാട്-ഏന്തയാർ വഴി നിലവിൽ വല്യേന്ത വരെ എത്തിയിട്ടുള്ള റോഡ് ഏഴു കിലോമീറ്റർകൂടി പുതിയതായി നിർമിച്ചു കോലാഹലമേട് വഴി വാഗമണിൽ എത്തിച്ചേരുന്ന പുതിയ വാഗമൺ റൂട്ടിന് 12 കോടി. ഈ റോഡ് വാഗമണിലേക്ക് ഒരു സമാന്തരപാത കൂടിയാണ്.
ടൂറിസം സർക്യൂട്ട്
മീനച്ചില്‍ താലൂക്ക് വിഭജിച്ചു പൂഞ്ഞാര്‍ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍, എരുമേലി-എയ്ഞ്ചല്‍വാലി മൂലക്കയം ഭാഗത്തു പമ്പയാറിന് കുറുകെ ചെക്ക് ഡാം കം കോസ് വേ, മുതുകോരമല അരുവിക്കച്ചാല്‍, മാർമല അരുവി, കോലാഹലമേട് ഉള്‍പ്പെടെ 20 ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട്,
റോഡുകൾ
ഇടക്കുന്നം ഗവൺമെന്‍റ് ഹയര്‍ സെക്കൻഡറി സ്കൂളിനു പുതിയ കെട്ടിടം, പൂഞ്ഞാര്‍ അടിവാരം -കല്ലില്ലാക്കവല-വഴിക്കടവ്-വഴി പുതുതായി വാഗമണിലേക്ക് റോഡ്, പാറത്തോട്-കള്ളുവേലി-വേങ്ങത്താനം റോഡ്, ചോറ്റി-പൂഞ്ഞാര്‍ റോഡ്, പിണ്ണാക്കനാട്-ചേറ്റുതോട്-പാറത്തോട് റോഡ്, കരിനിലം-പുഞ്ചവയല്‍-504-കുഴിമാവ് റോഡ് എന്നി റോഡുകള്‍ ‍ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റീ ടാറിംഗ്,
പുതിയ പോലീസ് സ്റ്റേഷൻ
പുഞ്ചവയലില്‍ പട്ടികജാതി വിഭാഗത്തിന് ട്രെയിനിംഗ് കേന്ദ്രം, മുണ്ടക്കയം ഫയര്‍ സ്റ്റേഷൻ, മൂക്കംപെട്ടി, ചിറ്റാറ്റിന്‍കര, കാവുംകടവ് എന്നി സ്ഥലങ്ങളില്‍ പാലം നിര്‍മാണം, പൂഞ്ഞാര്‍ തെക്കേക്കര, കോരുത്തോട് എന്നിവിടങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷന്‍, മുണ്ടക്കയത്ത് ഐ‌ടി‌ഐ സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്കും ടോക്കൺ പ്രൊവിഷനോടെ ബജറ്റിൽ ഉള്‍പ്പെടുത്തി. ഇതു ഭാവിയിൽ പദ്ധതിയാക്കി മാറ്റാനാകും.
റബർ കന്പനിക്ക്
ടൂറിസം ഇടനാഴികളുടെ വികസനത്തിനു വകയിരുത്തിയിട്ടുള്ള 50 കോടി രൂപ, വന്യജീവി പ്രതിരോധത്തിന് 50 കോടി, ശബരിമല മാസ്റ്റർ പ്ലാനിൻ 30 കോടി രൂപ, കേരള റബർ കന്പനിക്ക് 20 കോടി, പട്ടികജാതി-പട്ടികവർഗ കോളനി വികസനത്തിന് 10 കോടി, ശബരിഎയർപോർട്ടിന്‍റെ പ്രാഥമിക പ്രവർത്തനത്തിന് രണ്ടു കോടി രൂപ തുടങ്ങിയവയുടെ പ്രയോജനം പൂഞ്ഞാർ നിയോജക മണ്ഡലത്തിനും ലഭ്യമാകും.
ഇന്‍റർനെറ്റ് കണക്‌ഷൻ
ഒരു നിയോജക മണ്ഡലത്തിൽ 500 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്‍റർനെറ്റ് കണക്‌ഷൻ, കാർഷിക മൂല്യവർധിത ഉത്പന്ന നിർമാണത്തിന് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനികൾക്കു ധനസഹായം, പുതിയ സംരംഭങ്ങൾക്കു മേക്ക് ഇൻ കേരള പദ്ധതി, റബർവില സ്ഥിരത പദ്ധതിക്കു കൂടുതൽ തുക എന്നിവയെല്ലാം എല്ലാം പൂഞ്ഞാർ നിയോജക മണ്ഡലത്തിനും ഗുണപ്പെടുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.