വൈക്കത്ത് അഞ്ചുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Friday, March 24, 2023 10:59 PM IST
വൈക്കം: വൈക്കം ആയുർവേദ ആശുപത്രിക്ക് സമീപം ആറുവയസുകാരനെയടക്കം അഞ്ചുപേരെ കടിച്ചുപരിക്കേൽപിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായയുടെ മൃതദേഹം തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയതിനെ തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വൈക്കം നഗരസഭയിലെ 25, 26 വാർഡുകളിലെ താമസക്കാരായ ആറുവയസുകാരനെയടക്കം നാലുപേരെയും ഉദയനാപുരം പഞ്ചായത്ത് പനമ്പുകാട് സ്വദേശിയെയുമാണ് തെരുവുനായ കടിച്ചത്. ആയുർവേദ ആശുപത്രിക്ക് സമീപം കുഞ്ഞുങ്ങളുമായി കിടന്ന നായയാണ് പ്രദേശവാസികളെ ആക്രമിച്ചത്.
നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയ യുവാവ് നായയെ വലയിലാക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവയ്പെടുത്ത ശേഷം ബന്ധിച്ച് നായയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരം നായ ചത്തത്.
പ്രദേശവാസികളെ കടിച്ചു ഭീതിപരത്തി പാഞ്ഞുനടന്ന തെരുവുനായ നിരവധി നായ്ക്കളെയും കടിച്ചതിനാൽ ജനം ഭീതിയിലാണ്.
പ്രദേശത്തെ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പെടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.