പഞ്ചായത്ത് പദ്ധതിയുടെ പേരിൽ അനധികൃത പാറഖനനം
Sunday, June 11, 2023 1:46 AM IST
തീക്കോയി: ജലജീവൻ മിഷൻ പദ്ധതിയുടെ പേരിൽ അനധികൃത പാറഖനനം. തീക്കോയി പഞ്ചായത്ത്‌ എട്ടാം വാർഡ് മലയിലാണ് അനധികൃത പാറഖനനം നടത്തുന്നത്. ജില്ലാ കളക്ടർക്ക് ഉൾപ്പടെ നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് തീക്കോയി പഞ്ചായത്തിലെ ജലജീവൻ മിഷന്‍റെ ആവശ്യത്തിനാണ് പാറ ഖനനമെന്നാണ് വില്ലേജ് ഓഫീസർ റിപ്പോർട്ട്‌ നൽകിയത്.

എന്നാൽ, പദ്ധതിക്ക് ആവശ്യമായ സ്ഥലം കാട് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ജലവിഭവവകുപ്പ് അറിയിച്ചിരുന്നു. ഇതിനായി ഏഴ്, എട്ട് വാർഡിലെ മെമ്പർമാരെ പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ മറവിലാണ് ദിവസേന നാൽപതോളം ലോഡ് പാറ സ്ഥലത്തുനിന്നു പൊട്ടിച്ച് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുടെ ഒത്താശയോടെ മാറ്റുന്നതെന്നാണ് ആരോപണം.

റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പെടെ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത്‌ കമ്മിറ്റിയിൽ അനധികൃത പാറഖനനം തടയണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപ്പൊട്ടലിൽ ഒരു വീട്ടിലെ നാലു പേരും സർക്കാർ ഉദ്യോഗസ്ഥനും പ്രദേശത്ത് മരിച്ചിരുന്നു. ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉൾപ്പടെയുള്ള പ്രദേശത്തെ ഖനനം നിർത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കുൾപ്പെടെ എല്ലാ വകുപ്പുകൾക്കും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.