കോട്ടയം: റെയില്‍വേ അപ്പാടെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പുരോഗമിക്കുമ്പോള്‍ യാത്രക്കാര്‍ വലയുന്നത് ടിക്കറ്റ് കൗണ്ടറുകളിലാണ്. ജീവനക്കാരുടെ എണ്ണം റെയില്‍വേ കുറച്ചുകൊണ്ടിരിക്കെ ജനറല്‍ കംപാര്‍ട്ടുമെന്‍റിലേക്ക് ടിക്കറ്റ് കൊടുക്കുന്ന കൗണ്ടറില്‍ ജീവനക്കാര്‍ ഒരാള്‍ മാത്രമായി. രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ വന്‍ക്യൂവാണ് ഒറ്റയാള്‍ കൗണ്ടറിനു മുന്നിലുണ്ടാകുക. ട്രെയിന്‍ എത്താറാകുന്ന വേളയില്‍ ഓടിയെത്തുന്ന യാത്രക്കാര്‍ ടിക്കറ്റെടുക്കാന്‍ പെടാപ്പാടു പെടുന്ന സാഹചര്യമാണ്.

ക്യൂവില്‍ ഏറ്റവും മുന്നിലുള്ളവരോട് ഒരു ടിക്കറ്റ് എടുത്തുതരണമെന്നും യാത്ര മുടങ്ങുമെന്നും യാചിക്കുന്ന യാത്രക്കാരുമുണ്ട്. ജീവനക്കാരെ എത്ര കുറച്ചാലും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തരുതെന്നാണ് യാത്രക്കാര്‍ പറയുന്നത്. രാവിലെ ആറു മുതല്‍ പത്തുവരെയും വൈകുന്നേരം മൂന്നു മുതല്‍ എട്ടുവരെയും കുറഞ്ഞത് രണ്ടു കൗണ്ടറുകളില്‍ ടിക്കറ്റ് നല്‍കാന്‍ ജീവനക്കാരുണ്ടാകണം.

ജനറല്‍ ടിക്കറ്റ് കൗണ്ടറുകളില്‍ മുന്‍പ് മൂന്നു പേരും രാത്രി രണ്ടുപേരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ജനറല്‍ കംപാര്‍ട്ടുമെന്‍റുകളിലേക്കുള്ള ടിക്കറ്റ് ഓണ്‍ ലൈനില്‍ എടുക്കാനാവില്ലെന്നിരിക്കെ തിരക്കേറിയ ട്രെയിനുകളിലെ യാത്രപോലെ ദുഷ്‌കരമായിരിക്കുന്നു ടിക്കറ്റെടുക്കുന്നതും. കോട്ടയം, ചങ്ങനാശേരി സ്‌റ്റേഷനുകളിലാണ് യാത്രക്കാരുടെ വലിയ തിരക്കുള്ളത്.