കോട്ടയം: പെരുമഴയ്ക്ക് ശമനമില്ല. വിവിധ പ്രദേശങ്ങളിള്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണു പെയ്യുന്നത്. ഒരാഴ്ചകൂടി പെരുമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിമല, മീനച്ചില്‍ പുഴകളില്‍ ജലനിരപ്പ് കാര്യമായി ഇന്നലെ ഉയര്‍ന്നില്ല. പമ്പ, അഴുത നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മലങ്കര അണക്കെട്ട് ഇന്നലെ തുറന്നതോടെ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പ് കൂടി വൈക്കം, തലയോലപ്പറമ്പ് മേഖല പ്രളയഭീഷണിയിലാണ്.

മൂവാറ്റുപുഴയാറിന്‍റെ കൈവഴിയായ വടയാര്‍ തോട് ഉദയനാപുരം പഞ്ചായത്തില്‍ മൂത്താകോണില്‍ ഭാഗത്തു കരകവിഞ്ഞു. എസി റോഡിന്‍റെ വശത്ത് എസി കനാലില്‍നിന്നു വെള്ളം ഉയര്‍ന്നു പൂവം ഭാഗത്തെ വീടുകള്‍ക്കുസമീപം വെള്ളക്കെട്ടായി. കൂട്ടിക്കല്‍, ഇളംകാട്, വല്യേന്ത, കൊക്കയാര്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്നു. മഴയ്‌ക്കൊപ്പമുള്ള കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. കപ്പ, ചേന, വാഴ എന്നിവ പരക്കെ നിലംപൊത്തി.

നഗരപ്രാന്തങ്ങളില്‍
പതിവ് ദുരിതം

കോട്ടയം: കോട്ടയം നഗരപ്രാന്തങ്ങളിലും കുമരകത്തും പ്രളയദുരിതത്തില്‍ ജനം വലയുന്നു. മീനച്ചിലാറ്റില്‍നിന്നുള്ള മലവെള്ളം വീടുകളിലേക്ക് പാഞ്ഞുകയറിയതോടെ നൂറിലേറെ കുടുംബങ്ങള്‍ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. വെള്ളം ഇറങ്ങിയാല്‍തന്നെ വീടും പരിസരവും ശുചീകരിക്കുക ദുഷ്‌കരമായ ജോലിയാണ്. കിടക്ക ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ പ്രളയകാലത്ത് നശിക്കുന്നതും പതിവാണ്.

പാറപ്പാടം, താഴത്തങ്ങാടി, കാരാപ്പുഴ, തിരുവാതുക്കല്‍, തിരുവാര്‍പ്പ്, കാഞ്ഞിരം, അയ്മനം, ആര്‍പ്പൂക്കര, മണിയാപറമ്പ് പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

മീനച്ചിലാറിന്‍റെ കൈവഴികളും പ്രദേശത്തെ പാടങ്ങളും നിറഞ്ഞുകവിഞ്ഞു. ചെറുവഴികളിലും തോടുകളിലുമെല്ലാം വെള്ളമാണ്. വീടുകളില്‍ ഒറ്റപ്പെട്ടുപോയവരെ ക്യാമ്പുകളിലേക്കു മാറ്റുന്നുണ്ട്.

വെള്ളം വേമ്പനാട്ട് കായലിലേക്ക് ഒഴുകിനീങ്ങാന്‍ വൈകുന്നതാണു വെള്ളം ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. ഈ സമയം കിഴക്കന്‍ മേഖലയില്‍നിന്നു വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയാല്‍ പ്രളയത്തിനു കാരണമാകും.

അറയാഞ്ഞിലിമണ്ണ്
പാലം മുങ്ങി

എരുമേലി: ഇന്നലെ ഉച്ചയോടെ മുക്കൂട്ടുതറ ഇടകടത്തിയില്‍ പമ്പാനദിക്കു കുറുകെയുള്ള അറയാഞ്ഞിലിമണ്ണ് പാലം വെള്ളത്തിനടിയിലായി. രാവിലെ പാലം കടന്നുപോയ നാട്ടുകാര്‍ക്ക് പാലത്തില്‍ വെള്ളം താഴാതെ ഇനി മടങ്ങിയെത്താന്‍ കഴിയില്ല. പ്രദേശത്തെ ഏക ഗതാഗത മാര്‍ഗമായ പാലമാണു മുങ്ങിയത്.

മഴയ്‌ക്കൊപ്പം
കാട്ടുപന്നിയും

മഴ കനത്തതോടെ കാട്ടുപന്നികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്. പമ്പാവാലി, കണമല, മുണ്ടക്കയം, കണ്ണിമല, കോരുത്തോട് പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇന്നലെ മുണ്ടക്കയത്ത് പഞ്ചായത്തിന്‍റെ അനുമതിയില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.

ഇന്ന് മഞ്ഞ അലര്‍ട്ട്

കോട്ടയം: ജില്ലയില്‍ ഇന്നു ശക്തമായ മഴസാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.