യുവാക്കളുടെ വേര്‍പാട് പാറയ്ക്കല്‍ കടവിന് തീരാനോവായി
1563833
Saturday, May 31, 2025 7:20 AM IST
കൊല്ലാട്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് വള്ളവുമായി കാറില്‍ ഉല്ലാസത്തിനെത്തിയ കുടുംബത്തിലെ രണ്ട് ജീവനുകള്‍ പൊലിഞ്ഞ ഓര്മ മായുംമുന്പേയെത്തിയ പരിസരവാസികളായ രണ്ട് യുവാക്കളുടെ വേര്‍പാട് പാറയ്ക്കല്‍ കടവിന് തീരാനോവായി.
അന്ന് റോഡിന്റെ അപാകതയില്‍ കവിഞ്ഞൊഴുകിയ വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്. പിന്നീട് റോഡ് ഉയര്‍ത്തി വെള്ളം കയറാത്ത നിലയിലാക്കി. ഇതോടെ റോഡിന് കുറുകെയുള്ള കുത്തൊഴുക്ക് നിലച്ചു. ഇതോടെ പ്രദേശത്തെ അപകടാവസ്ഥയ്ക്ക് അറുതിയായിരുന്നു.
ഇന്നലെ പാറയ്ക്കല്‍ കടവിലെ പാടശേഖരത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയ കാറ്റും. കാറ്റുപിടിച്ചാല്‍ നിയന്ത്രണം തെറ്റി മറിയാന്‍ ഏറെ സാധ്യതയുള്ള ഫൈബര്‍ വള്ളത്തിലാണ് സുഹൃത്തുക്കൾ മൂന്നുപേർ മീന്‍ പിടിക്കാനായി പോയത്. വെള്ളത്തിലുള്ള പരിചയക്കുറവും ഇവർക്ക് വിനയായി.
അപകടവിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് വളരെ വൈകിയാണ്. എപ്പോഴും പരിസരവാസികളെയും ഉല്ലാസത്തിനെത്തുന്നവരെയും കൊണ്ടുനിറയുന്ന പ്രദേശം മഴയും കാറ്റും മൂലം ഇന്നലെ വിജനമായിരുന്നു. കരയില്‍നിന്ന് ചൂണ്ടയിടുന്നവര്‍ അങ്ങിങ്ങായി ഉണ്ടായിരുന്നുവെങ്കിലും അവരും അപകടം കണ്ടില്ല.
അപകടം നാട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടിരുന്നെങ്കില്‍ ഇരുവരുടെ ജീവന് രക്ഷിക്കാമായിരുന്നു. നീന്തലറിയുന്ന ജോഷി കരയ്ക്കെത്തി മറ്റുള്ളവരെ വിവരം അറിയിച്ചപ്പോഴേക്കും ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു.