എരുമേലി: പുതിയ അധ്യായന വർഷത്തിന്‍റെ തുടക്കമായ പ്രവേശനോത്സവത്തിന് എരുമേലിയിൽ സ്കൂളുകൾ ഒരുങ്ങി. മഴ ശക്തമായി തുടർന്നാൽ പ്രവേശനോത്സവം എങ്ങനെ നടത്തുമെന്നത് അധ്യാപകരെ കുഴയ്ക്കുകയാണ്. സ്കൂൾ പരിസരങ്ങളിലെ പൊന്തക്കാടുകൾ വെട്ടിനീക്കി. ഫിറ്റ്നസ് പരിശോധന മുൻനിർത്തി നേരത്തെ തന്നെ ക്ലാസ് മുറികളും അനുബന്ധ കെട്ടിടങ്ങളും നവീകരിച്ചിരുന്നു.

ചുവരുകളിൽ പുതിയ ഛായങ്ങളും കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കം ആകർഷക ചിത്രങ്ങളും പുത്തൻ കളിക്കോപ്പുകളും ഒക്കെയായാണ് ഉൾപ്പടെ വിദ്യാലയങ്ങളെല്ലാം ഒരുങ്ങിയിരിക്കുന്നത്. വർണക്കൂടാരം എന്ന പേരിൽ ഗവൺമെന്‍റ് എൽപി സ്‌കൂളുകളിൽ പ്രത്യേക നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്നലെ മഴയ്ക്ക് ശമനമുണ്ടായത് സ്‌കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സഹായകമായി.

പ്രവേശനോത്സവ ദിനമായ നാളെ സ്കൂൾ ജംഗ്ഷനുകളിലും പ്രധാന റോഡുകളിലും ഗതാഗത തിരക്ക് നിയന്ത്രിക്കാൻ രാവിലെ മുതൽ പോലീസിന്‍റെ സേവനമുണ്ടാകുമെന്ന് എരുമേലി പോലീസ് അറിയിച്ചു. മാലിന്യ മുക്ത നവ കേരളം കാമ്പയിന്‍റെ ഭാഗമായി എല്ലാ സ്‌കൂളുകളും ഹരിത വിദ്യാലയ നിലവാരത്തിലാണ്. ഹരിത ചട്ടങ്ങൾ പാലിച്ചാണ് സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കുക.