ചങ്ങനാശേരി: അടഞ്ഞുകിടന്ന വീട്ടില്‍ കയറി ആറുപവന്‍ സ്വര്‍ണവും പണവും കവര്‍ന്നശേഷം കടന്നുകളഞ്ഞ പ്രതിയെ തമിഴ്നാട്ടില്‍നിന്നു ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് മാക്കാകോണം പറമ്പുവിളാകത്ത്‍ ഷിബു സാമുവല്‍ (51) ആണ് പിടിയിലായത്.

കഴിഞ്ഞ 11ന് രാത്രിയിലാണ് വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ഭാഗത്തുള്ള അടച്ചിട്ട വീട്ടില്‍നിന്നും ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും 30000 രൂപയും 20000 രൂപ വില വരുന്ന സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷണം പോയത്. മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ എസ്എച്ച്ഒ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാൾക്ക് വെഞ്ഞാറമ്മൂട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവല്ലം, കിളിമാനൂര്‍, കുമളി, പെരുവന്താനം, ചടയമംഗലം പോലീസ് സ്റ്റേഷനുകളിലായി 35 ഓളം കേസുകളുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് അടഞ്ഞു വീടുകള്‍ നോക്കി വയ്ക്കുകയും രാത്രിയിലെത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തി തമിഴ്നാട്ടിലേക്ക് കടക്കുകയുമാണ് പതിവ്. അടുത്തനാളുകളില്‍ നടന്ന മോഷണക്കേസുകളിൽ പ്രതിക്ക് പങ്കുണ്ടോയെന്നു പോലീസ് അന്വേഷിച്ചു വരുന്നു.