പെരുവന്താനം: സെന്‍റ് ആന്‍റണീസ് കോളജിന്‍റെ ആഭിമുഖ്യത്തിൽ ഇന്നവേഷൻ ആൻഡ് കൊളാബൊറേഷൻ ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ജോലിയും ശമ്പളത്തോടുകൂടി ഇന്‍റേണ്‍ഷിപ്പും പ്രായോഗിക പരിശീലനവും ലഭ്യമാകുന്ന അഞ്ചു ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു. പഠിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ശമ്പളത്തോടുകൂടി വിദേശത്ത് ഇന്‍റേൺഷിപ്പ് നൽകുന്ന ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സുകളും തുടർന്ന് സൗദിയിൽ ജോലി ഉറപ്പു നൽകുന്ന ധാരണപത്രം സ്പാഗോ ഇന്‍റർനാഷണലുമായി ധാരണയിലെത്തി. ഇതുപ്രകാരം ഡിഗ്രി, ഡിപ്ലോമ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മൂന്നുമാസം സൗദിയിൽ പരിശീലനവും തുടർന്ന് ജോലിയും ലഭിക്കും.

കൂടാതെ ബിസിഎ വിദ്യാർഥികൾക്ക് സ്റ്റെം റോബോട്ടിക്സുമായി ചേർന്ന് ആർട്ടിഫിഷൽ ഇന്‍റലിജന്‍സും റോബോട്ടിക്സുമുള്ള പരിശീലനവും തുടർന്ന് ജോലിയും ഉറപ്പു നൽകുന്ന ധാരണാപത്രത്തിലും ഏർപ്പെട്ടു. ബിഎസ്‌സി സൈബർ ഫോറൻസിക് വിദ്യാർഥികൾക്കായി നാഷണൽ സൈബർ മോക്ഷയുമായി ചേർന്ന് പോലീസ് സൈബർ വിഭാഗത്തിൽ ഉൾപ്പെടെ പരിശീലനവും തുടർന്ന് ജർമനിയിൽ ജോലി ലഭ്യമാക്കുന്ന ധാരണാപത്രവും ബിബിഎ ഏവിയേഷൻ വിദ്യാർഥികൾക്കായി പരിശീലനം ലഭ്യമാക്കുന്ന ധാരണാപത്രവും വിംസ് ഏവിയേഷനുമായി ചേർന്ന് ഓരോ വർഷവും ഇന്‍റര്‍നാഷണൽ എയർപോർട്ടുകളിൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനവും തുടർന്ന് ജോലി ലഭിക്കുന്ന ധാരണാപത്രവും ഒപ്പിട്ടു.

ബികോം വിദ്യാർഥികൾക്കായി സിഎംഎ, എസിസിഎ പരിശീലനത്തിനായി ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്‍റുമായി ചേർന്ന് ധാരണാപത്രപ്രകാരം പ്രായോഗിക പരിശീലനവും ആദ്യ ശ്രമത്തിൽ പരാജയപ്പെടുന്നവർക്ക് തുടർ പരിശീലനവും ലഭ്യമാക്കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് സാധ്യതകൾ മനസിലാക്കി കേരളത്തിലെ മുൻനിര ട്രെയിനിംഗ് ടീമായ ഐഎസ്എസ്ഡിയുമായി ചേർന്ന് പരിശീലനവും തുടർന്ന് ഇന്ത്യയിലെ മുൻനിര ആശുപത്രികളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും കൂടാതെ ഫാഷന്‍ ഡിസൈനിംഗ് കോഴ്സിന് നെറ്റ്‌വര്‍ക്ക് അക്കാദമിയുമായി ചേര്‍ന്ന് ഇല്ല്യുസ്ട്രേറ്റര്‍ കോഴ്സ് ലഭ്യമാക്കുന്ന ധാരണാപത്രവും ഒപ്പിട്ടു.

തൊഴില്‍ ഉറപ്പ് നൽകുന്നതിനുവേണ്ടി വ്യാവസായിക മേഖലയുമായി ഏർപ്പെട്ട ഈ ധാരണാപത്രങ്ങൾ വഴി പഠിച്ചിറങ്ങുമ്പോൾ തന്നെ തൊഴിൽ ലഭ്യമാക്കുവാൻ സാധിക്കുമെന്ന് കോളജ് ചെയര്‍മാന്‍ ബെന്നി തോമസ്‌ വ്യക്തമാക്കി. കേരള സർക്കാർ ആരംഭിക്കുന്ന കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വഴി കാമ്പസിൽ തന്നെ ഇന്‍റേൺഷിപ്പ് നൽകാൻ സാധിക്കും. വ്യവസായ പാർക്ക് ആരംഭിക്കുനനതിനുള്ള ഉത്തരവുകൾ കേരള സർക്കാരിൽനിന്നു ലഭിച്ചിട്ടുള്ള വിവരവും അദ്ദേഹം അറിയിച്ചു. തൊഴിലധിഷ്ഠിത കാമ്പസ്‌ പഠനവും പരിശീലനവുമാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.