കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ മാനത്തു തെളിഞ്ഞു. ഇന്നലെ ഉച്ചയോടെ മഴ മാറി വെയിൽ പരക്കുകയും ജലനിരപ്പിൽ നേരിയ കുറവുണ്ടാകുകയും ചെയ്തു. അതോടെ 2018ലെ ജലപ്രളയത്തിന്‍റെ അവസ്ഥയിലേക്ക് വീണ്ടും എത്തുമെന്ന ആശങ്കയ്ക്ക് താല്കാലിക വിരാമമായി.

പടിഞ്ഞാറൻ പഞ്ചായത്തുകളിലെ ഒട്ടനവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. റോഡുകളിലും ഇടവഴികളിലും വെള്ളം കയറിക്കിടക്കുന്നത് പ്രദേശവാസികളുടെ ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൂടുതൽ വീട്ടുകാർ എത്തിക്കൊണ്ടിരിക്കുന്നു.

കോവിഡിന്‍റെ പുനരാഗമനം പലരേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു പോകുന്നതിന് ആശങ്ക സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാണിക്കുന്നു. കമരകം, അയ്മമനം, തിരുവാർപ്പ് വില്ലേജുകളിലായി ഒമ്പതു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. ക്യാമ്പുകളിലാകെ 273 ആളുകൾ എത്തിയിട്ടുണ്ട്. മന്ത്രി വി.എൻ. വാസവൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് നിർദേശങ്ങൾ നൽകി.