ചിങ്ങവനം: രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം ദുഃസഹമായി. ചിങ്ങവനം, പള്ളം, നാട്ടകം, കുറിച്ചി, പനച്ചിക്കാട്, വാകത്താനം, പുതുപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. ചെറുതോടുകളിലേക്ക് പോളയും പുല്ലും കിഴക്കന്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ അടിഞ്ഞുകൂടിയതോടെ വെള്ളം പെട്ടെന്നിറങ്ങി പോകാനുള്ള സാധ്യതയും ഇല്ലാതായി.

റോഡുകളില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ ഗതാഗതവും നിലച്ചു. പനച്ചിക്കാട് പഞ്ചായത്തിലെ തിരക്കുള്ള റോഡുകളില്‍ ഒന്നായ അമ്പാട്ടുകടവ് റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അപകടസാധ്യത മുന്‍ നിര്‍ത്തി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പനച്ചിക്കാട്-പുതുപ്പള്ളി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

പള്ളം, വാലേക്കടവ് പ്രദേശങ്ങളിലെ മിക്കവീടുകളിലും വെള്ളം കയറിയ നിലയിലാണ്. പനച്ചിക്കാട്, കുഴിക്കാട് ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയതോടെ പലരും സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ്.