രാമപുരം: മഴ കനത്തതോടെ രാമപുരം - കൂത്താട്ടുകുളം റോഡില്‍ അമ്പലം ജംഗ്ഷനില്‍ ആര്‍വിഎം ലൈബ്രറിക്ക് സമീപം റോഡില്‍ വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വലഞ്ഞ് യാത്രക്കാര്‍. മഴപെയ്യുമ്പോള്‍ സമീപത്തുള്ള വഴികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം റോഡിലേക്കു നേരിട്ട് എത്തുന്നതിനാലാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത്. റോഡിന് ഇരുവശത്തും ഓടകള്‍ ഉണ്ടെങ്കിലും അവ എക്കല്‍ കയറി അടഞ്ഞാണ് കിടക്കുന്നത്. ഓടയിലൂടെ ഒഴുകി പോകേണ്ട വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയും ചെയ്യും.

ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. വേഗത്തിലെത്തുന്ന വലിയ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ക്കൂടി പോകുമ്പോള്‍ സമീപത്തുകൂടി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും ദേഹത്തേക്കു വെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്. പിഡബ്ലൂഡി അധികാരികള്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട് അടിയന്തരമായി ഓടയിലെ എക്കല്‍ നീക്കുകയും ഓട ഇല്ലാത്ത ഭാഗത്ത് പുതിയ ഓട പണിയുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.