കുറവിലങ്ങാട്: ദൈവമാതാവിന്‍റെ പ്രത്യക്ഷീകരണങ്ങളെ ദൃശ്യവത്കരിക്കാൻ തയാറെടുപ്പുകൾ പൂർത്തീകരിച്ച് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം ഇടവക. ദൈവമാതാവിന്‍റെ വണക്കമാസാചരണത്തോടനുബന്ധിച്ച് ഇടവകയിലെ എസ്എംവൈഎം യൂണിറ്റാണ് ദൈവമാതാവിന്‍റെ പ്രത്യക്ഷീകരണങ്ങളുടെ നേരനുഭവം വിശ്വാസികൾക്ക് സമ്മാനിക്കുന്നത്.

ലോകചരിത്രത്തിൽ ആദ്യമായി ദൈവമാതൃപ്രത്യക്ഷീകരണത്തിന് വേദിയായ മണ്ണിലാണ് അമ്മയുടെ വിവിധ രാജ്യങ്ങളിലും കാലങ്ങളിലുമുള്ള പ്രത്യക്ഷീകരണങ്ങളുടെ ഓർമകൾ സമ്മാനിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇടവകയിലെ 28 വാർഡുകളെ പ്രതിനിധീകരിച്ച് 28 പ്രത്യക്ഷീകരണങ്ങളും എസ്എംവൈഎം യൂണിറ്റിന്‍റെ നേതൃത്വത്തിൽ രണ്ട് പ്രത്യക്ഷീകരണങ്ങളും ചേർത്ത് 30 മാതൃപ്രത്യക്ഷീകരണങ്ങളാണ് ദൃശ്യവത്കരിച്ച് കൈമാറുന്നത്. മാർത്തോമ്മാ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചാണ് മാതൃഭക്തിയുടെ നേർക്കാഴ്ച ഒരുക്കുന്നത്.

വണക്കമാസാചരണ സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും ജപമാല മെഴുകുതിരി പ്രദക്ഷിണവും നടക്കും. ദൈവമാതാവിന്‍റെ പ്രത്യക്ഷീകരങ്ങളുടെ വിശ്വാസതീവ്രത സമ്മാനിച്ച് ദൈവമാതാവിന്‍റെ ഓരോ സ്ഥലങ്ങളിലുമുള്ള പ്രത്യക്ഷീകരണ സന്ദേശങ്ങൾ കൈമാറുംവിധമുള്ള വേഷവിധാനങ്ങളോടെ ഓരോ വാർഡുകളിൽനിന്നുമുള്ള പ്രതിനിധികൾ ജപമാലപ്രദക്ഷിണത്തിൽ അണിചേരും.