ചങ്ങനാശേരി: വിശാഖപട്ടണത്തുനിന്നും ട്രെയിന്‍മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടു വന്നയാളെ ചങ്ങനാശേരി പോലീസ് പിടികൂടി. ഫാത്തിമാപുരം കുന്നക്കാട് മാരിയമ്മന്‍ കോവിലിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷെറോണ്‍ നജീബി (44)നെയാണ് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് 7.8കിലോ കഞ്ചാവുമായി ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ തുറക്കലിനോടനുബന്ധിച്ച് ലഹരി വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി പോലീസ് നടത്തിയ പരിശോധനയിലാണ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇയാളെ പിടികൂടിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി എ.കെ. വിശ്വനാഥന്‍റെ നിര്‍ദേശാനുസരണം പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ സന്ദീപ്, എസ്ഐ രാജേഷ്, സീനിയര്‍ സിപിഒ ക്രിസ്റ്റഫര്‍, സിപിഒ പ്രശാന്ത് അഗസ്റ്റിന്‍, രാജീവ്, രഞ്ജിത്ത്, പ്രദീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു ചെറിയ പൊതികളിലാക്കി സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. മുന്‍പ് പലതവണ ഇയാളെ ഇത്തരം കേസില്‍ പിടികൂടിയിട്ടുള്ളതാണ്. ചങ്ങനാശേരി എക്‌സൈസ് സ്റ്റേഷനില്‍ 2016, 2018, 2019, 2024, എന്നീ വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ്. ഇയാള്‍ക്കെതിരേ ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ 2016 ല്‍ കഞ്ചാവ് കേസും 2009, 2010 വര്‍ഷങ്ങളില്‍ അടിപിടിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.