ഏറ്റുമാനൂർ: ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല കറ്റോലിപറമ്പിൽ സനീഷ് നൗഷാദി(38)നെയാണ് ബ്യൂട്ടിപാർലർ ഉടമയുടെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്യൂട്ടി പാർലർ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് പോലീസുകാർക്ക് കൊടുക്കാനെന്ന വ്യാജേന പ്രതി പരാതിക്കാരിയിൽനിന്ന് 50,000 രൂപ വാങ്ങിച്ചെടുത്ത ശേഷം ലൈംഗികച്ചുവയോടെ സംസാരിക്കാൻ ആരംഭിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് ഇൻസ്‌പെക്ടർ എ.എസ്. അൻസലിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അഖിൽദേവ്, തോമസ് ജോസഫ്, എഎസ്ഐ വി.കെ. വിനോദ്, സീനിയർ പോലീസ് ഓഫീസർ ജോഷ്കുമാർ, അനീഷ്, അജിത് എം. വിജയൻ എന്നിവരടങ്ങിയ സംഘം മലപ്പുറത്തുനിന്ന് പിടികൂടിയത്.