കുറവിലങ്ങാട്: കാലവർഷവും സ്‌കൂൾ തുറക്കലും എത്തും മുമ്പേ സ്‌നേഹക്കുടകൾ വിപണിയിലിറക്കി ഹോളിക്രോസ് സ്‌പെഷൽ സ്‌കൂൾ. സ്‌നേഹത്തിന്‍റെ കരുത്തും കരുതലും ചേർത്തൊരുക്കിയാണ് കുടകൾ വിപണിയിലെത്തിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകളായി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാൻ പരിശ്രമിക്കുന്ന ഹോളിഫാമിലി സന്യാസിനീ സമൂഹമാണ് സ്‌പെഷൽ സ്‌കൂളിലെ വിദ്യാർഥികളുടെ തൊഴിൽ പരീശീലനത്തിന്‍റെ ഭാഗമായി കുടകൾ നിർമിച്ച് വിതരണത്തിനൊരുക്കിയിട്ടുള്ളത്.

കുട നിർമാണത്തിനുള്ള വിവിധ വസ്തുക്കൾ വാങ്ങിയശേഷം വിദ്യാർഥികൾ അത് ക്രമീകരിച്ച് മനോഹരമായ കുടയാക്കി മാറ്റുകയായിരുന്നു. മൂന്നായി മടക്കാവുന്ന കുടയാണ് നിർമിച്ചിട്ടുള്ളത്. വിദ്യാർഥികൾക്ക് പിന്തുണയും പ്രോത്സാഹനവും ഉറപ്പാക്കി പലരും സമ്മാനങ്ങളായി നൽകാൻ ഈ കുടകൾ വാങ്ങുന്നുണ്ട്. ആവശ്യക്കാർ കൂടുതലെത്തിയാൽ അത് സ്‌കൂളിനും വിദ്യാർഥികൾക്കും കരുത്തും പ്രോത്സാഹനവുമായി മാറും.

പുതിയ അധ്യയനവർഷത്തേക്ക് ഈ കുടകൾ വാങ്ങി വിദ്യാർഥികൾക്ക് നൽകുന്നതോടെ പുതിയൊരു സ്‌നേഹസംസ്‌കാരം സമ്മാനിക്കാൻ മാതാപിതാക്കൾക്കും കഴിയുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ബോബിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികളുടെ തൊഴിൽ പരിശീലനം.