മുണ്ടക്കയം: പൈങ്ങന സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിക്കു മുന്നിലെ പൈങ്ങന തോടിന്‍റെ വശത്ത്‌ പുതിയതായി നിർമിച്ച സംരക്ഷണഭിത്തി നാടിന് സമർപ്പിച്ചു.

പ്രളയത്തെത്തുടർന്നാണ് തോടിന്‍റെ സംരക്ഷണഭിത്തി തകർന്നത്. ഇതോടെ പള്ളിയും പ്രീസ്റ്റ് ഹോമിലേക്കുള്ള വഴിയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ അപകടാവസ്ഥയിലായിരുന്നു. പള്ളി അധികൃതരും പ്രദേശവാസികളും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് മുഖേന അനുവദിച്ച 16 ലക്ഷം രൂപ മുടക്കിയാണ് സംരക്ഷണഭിത്തി നിർമിച്ചത്. പൂർത്തീകരിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. വാർഡ് മെംബർ സൂസമ്മ മാത്യു അധ്യക്ഷത വഹിച്ചു.

വികാരി ഫാ. പൗലോസ് നൈനാൻ, ടി.കെ. ജോർജ് കോർ എപ്പിസ്കോപ്പ, എം.ജെ. കുരുവിള മുണ്ടമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.