കാഞ്ഞിരപ്പള്ളി: ദേശീയപാതയോരങ്ങളിൽ മാലിന്യംതള്ളൽ വ്യാപകമാകുന്നു. കൊല്ലം-ദിണ്ടിഗൽ ദേശീയപാതയിൽ കുന്നുംഭാഗത്താണ് ചാക്കിൽക്കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങളും കേടായ ഭക്ഷണവും വീട്ടിലെ മാലിന്യങ്ങളുമെല്ലാം തള്ളിയിരിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാൽ രാത്രികാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. മുന്പ് ഈ ഭാഗങ്ങളിൽ മൃഗങ്ങളുടെ മാംസാവിഷ്ടങ്ങളുൾപ്പെടെ തള്ളുന്നതു പതിവായിരുന്നു. അധികൃതർ കാട് വെട്ടിത്തെളിച്ചതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു.

കാഞ്ഞിരപ്പള്ളി-എരുമേലി, കാഞ്ഞിരപ്പള്ളി-തന്പലക്കാട് റോഡുകളുടെ ഇരുവശവും മാലിന്യം തള്ളുന്നത് പതിവാണ്. മഴക്കാലമെത്തിയതോടെ റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധി ഭീഷണിയുണ്ടാകാനും സാധ്യതയേറെയാണ്. മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മാലിന്യങ്ങൾ തള്ളുന്നത് ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറഞ്ഞു.