ചിറക്കടവ് ഈസ്റ്റ്: വയോജനസംരക്ഷണത്തിന് കേരളത്തിൽ നിരവധി നിയമങ്ങളുണ്ടെങ്കിലും അവയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി സെമിനാർ നടത്തി. ഗ്രാമദീപം വായനശാലയിൽ വയോജനസംരക്ഷണ നിയമങ്ങളെക്കുറിച്ച് നടത്തിയ ക്ലാസ് പത്തനംതിട്ട ജില്ലാ ഉപഭോക്തൃഫോറം മുൻ പ്രസിഡന്‍റ് പി. സതീഷ്ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

പാലാ ആർഡിഒ ഓഫീസ് മെയ്ന്‍റനൻസ് ട്രൈബ്യൂണൽ കൺസിലിയേഷൻ ഓഫീസർ കെ.എസ്. ഗോപിനാഥൻനായർ ക്ലാസ് നയിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള വഴികളെക്കുറിച്ച് വിശദീകരിച്ചു.

വായനശാലാ പ്രസിഡന്‍റ് ടി.പി. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പി.എൻ. സോജൻ, ടി.പി. ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുജനവേദിയും രൂപവത്കരിച്ചു. ഭാരവാഹികളായി കെ. ബാലകൃഷ്ണപിള്ള-പ്രസിഡന്‍റ്, പി.ജി. ബാലകൃഷ്ണൻനായർ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.