കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി ഇതരസംസ്ഥാന തൊഴിലാളി. ഇയാളെ തടയാന്‍ ശ്രമിച്ച രണ്ടു പോലീസുകാര്‍ക്കു പരിക്കേറ്റു. ഒഡീഷ സ്വദേശി ഭാരത്ചന്ദ്ര ആദി ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസുകാരായ ദിലീപ് വര്‍മ, ലിബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചൊവാഴ്ച രാത്രി 9.30നാണു സംഭവം. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ അഡ്മിറ്റാക്കിയ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്തു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത്ചന്ദ്ര ആദി ഭീഷണി മുഴക്കിയത്. ആരോഗ്യം മോശമായതിനാല്‍ ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് സ്വയം പരിക്കേല്പിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. അക്രമാ സക്തനായ യുവാവിനെ പിന്തിരിപ്പിക്കാന്‍ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നും എസ്ഐ പ്രദീപ് ലാല്‍, സീനിയര്‍ സിപിഒ ദിലീപ് വര്‍മ, സിപിഒമാരായ ശ്രീനിഷ്, ലിബിന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.

ആത്മഹത്യാഭീഷണി മുഴക്കി നിന്ന യുവാവിനെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അയാള്‍ കൂടുതല്‍ അക്രമാസക്തനാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി കത്തിപിടിച്ചുവാങ്ങുകയായിരുന്നു. ഈ സമയമാണ് ദിലീപിനും ലിബിനും പരിക്കേറ്റത്. തുടര്‍ന്ന് യുവാവിനെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. പരിക്കേറ്റ ഉദ്യോഗസ്ഥരും കാഷ്വാലിറ്റിയില്‍ ചികിത്സ തേടി.