ഏറ്റുമാനൂർ: വർഷങ്ങളായി തകർന്നടിഞ്ഞ റോഡ് നന്നാക്കാൻ നഗരസഭാധികൃതർ തയാറായില്ല. മഴയിൽ ചെളിക്കുളമായി മാറിയ റോഡിലൂടെ സഞ്ചാരം അസാധ്യമായി. ഒടുവിൽ റോഡ് സഞ്ചാര യോഗ്യമാക്കാനും നഗരസഭാധികൃതരുടെ മനസു മാറാനും കന്യാസ്ത്രീകൾ രംഗത്തിറങ്ങി.

കട്ടച്ചിറ പള്ളി റോഡാണ് തകർന്ന് ചെളിക്കുളമായത്. പള്ളിയും കോൺവന്‍റും എൽപി സ്കൂളും ക്ഷേത്രവുമൊക്കെയുള്ള റോഡാണിത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം. റോഡിലൂടെ നടന്നാൽ ചെളിയിൽ തെന്നി വീഴും.

റോഡ് നന്നാക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണെങ്കിലും നഗരസഭാധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെ നടക്കാൻ തീർത്തും ബുദ്ധിമുട്ടായതോടെ നിവൃത്തിയില്ലാതെ ഇന്നലെ വിസിറ്റേഷൻ കോൺവന്‍റിലെ കന്യാസ്ത്രീകളും നാട്ടുകാരിൽ ചിലരും രംഗത്തിറങ്ങി. റോഡ്സൈഡിൽ കരിങ്കൽ ചീളുകൾ വിരിച്ച് തെന്നിവീഴാതെ നടന്നു പോകാനുള്ള സാഹചര്യമൊരുക്കി.

എൽപി സ്കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടികളെ ഓർത്തെങ്കിലും റോഡ് നന്നാക്കാൻ നഗരസഭാധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.