പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ കണ്ണുകള്‍ അദ്ദേഹത്തിലേക്ക് ആയിരുന്നില്ലെന്നും മറിച്ച് മറ്റുള്ളവരിലേക്കും പുറം ലോകത്തേക്കും നോക്കുന്നതിന് തന്‍റെ കണ്ണുകള്‍ വിനിയോഗിച്ചുവെന്നും വേദനിക്കുന്നവരിലേക്ക് ഇറങ്ങിച്ചെന്നുവെന്നും കോട്ടയം ബഥനി ആശ്രമം സുപ്പീരിയര്‍ റവ. ഡോ. വര്‍ഗീസ് കുറ്റിയില്‍.

കദളിക്കാട്ടിലച്ചന്‍റെ ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് പാലാ എസ്‌എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ നടത്തുന്ന നവനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

1901 ല്‍ പുരോഹിതനായി അഭിഷിക്തനായ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ ഒരു സന്യാസ സമൂഹത്തിനു രൂപം കൊടുത്തു എന്നത് അദ്ഭുതമാണെന്ന് മാത്രമല്ല ദൈവികമായ പ്രചോദനത്തിന്‍റെ പിന്‍ബലത്തിലും ആയിരുന്നു. ഓരോ ദിവസവും അള്‍ത്താരയില്‍ ആരംഭിച്ച് അവിടെനിന്ന് ശക്തി സംഭരിച്ച് ഇതാണ് ഒരു വിശുദ്ധന്‍റെ ജീവിതം എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.